ചെറുതുരുത്തിയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ചെറുതുരുത്തി താഴ പ്ര മഹല്ലിൽ കോടംകുന്നത്ത് അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ (6) കുഴഞ്ഞ് വീണ് മരിച്ചു. രണ്ടു ദിവസം മുൻപ് കളിക്കുന്നതിനിടെ ചാണകകുഴിയിൽ വീണ് കയ്യിന് നിസാരമായ പരിക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് വെച്ച് യാത്രക്കിടെ കുട്ടിക്ക് പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ: സഫിയ സഹോദരൻ: സഹൽ.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. ചൊവ്വ ഉച്ചക്ക് രണ്ടോടെ തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അകമല പത്മനാഭം ഹോട്ടലിന് സമീപത്താണ് അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വാഴക്കോട് ഭാഗത്ത് നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്നു സ്കൂട്ടർ. സ്കൂട്ടറിൽ രണ്ട് പേർ ഉണ്ടായിരുന്നെങ്കിലും , ഓടിച്ചിരുന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്ത…
ചേലക്കര തോട്ടുപാലം സ്വദേശി അൻസാർ അലിയുടെ മരണത്തിൽ സഹോദരൻ അൻവർ പിടിയിലായതോടെ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. അൻസാറിന്റെ തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിൽ നാലിഞ്ച് നീളത്തിലും പുറത്ത് ഏഴിഞ്ച് നീളത്തിലും ആഴത്തിലുള്ള മുറിവുകൾ ഇൻക്വസ്റ്റ് സമയത്ത് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം കൊലപാതകത്തിലേക്ക് നീങ്ങിയത്. മരണപ്പെട്ട ദിവസം രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ വീടിന്റെ മു…
കേരളസർക്കാർ ടൂറിസം വകുപ്പിൽ നിന്നും ഉത്രാളിക്കാവ് പൂരം 2026 നടത്തിപ്പിനായി അനുവദിച്ച 5 ലക്ഷം രൂപ ലഭിച്ചതായി കോ- ഓർഡിനേറ്റർ വി സുരേഷ് കുമാർ. മൂന്ന് ദേശകമ്മിറ്റികൾക്കും കൂടി അഞ്ചുലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ 3 വർഷവും പൂരം നടത്തിപ്പിനായി 3 കമ്മിറ്റികൾക്കും കൂടി 5 ലക്ഷം രൂപ വീതം ലഭിച്ചിരുന്നു. ഇതിനായി പരിശ്രമിച്ച വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതായി എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ്കുമാർ, കുമരനെലൂർ ദേശക്കമ്മിറ്റി പ്രസിഡന്റ് …
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിന്റെ (51) മരണം സ്ഥിരീകരിച്ചു. വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. ഇതിൽ വിദഗ്ദനായിരുന്നു സുരേഷ്. സ്ഫോടനത്തിൽ സുരേഷിന്റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറി. ബന്ധുക്കളുടെ ഡി. എൻ. എ പരിശോധനയിലാണ് സുരേഷിന്റെ മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് അന്തരിച്ച അയ്യപ്പന്റെ മകനാണ്. അമ്മ- ദേവു. ഭാര്യ -ബിന്ദു മകൾ -ആദിശ്രി.
വീടിന്റെ മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന്റെ കവിളിലും, കയ്യിലും നായ കടിച്ചു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നമ്പ്രം പ്രദേശത്തെ പൂവാരത്തുടി വീട്ടിൽ മുസ്തഫ എന്നവരുടെ നാലു വയസ്സുകാരൻ മകൻ മുഹമ്മദ് ലാസിൽ വീടിന്റെ മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരിക്കെ നായ വന്നു കവിളിലും കയ്യിലും കടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടുകൂടിയാണ് സംഭവം നടന്നത്. ഉടൻതന്നെ ദേശമംഗലം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിയന്തരമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അരനൂറ്റാണ്ട് മുന്നെ സിനിമയ്ക്ക് സുമംഗല പാട്ട് എഴുതി വിസ്മയമായി: ഡോ. ജാനകി ബാലസാഹിത്യകാരി എന്നു വിശേഷിക്കപ്പെടുന്ന സുമംഗലയുടെ പ്രതിഭ അതിവിപുലമെന്നു എഴുത്തുകാരി ഡോ. ജാനകി പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരള വർമ പബ്ലിക്ക് ലൈബ്രറിയിൽ സുമംഗല സ്മൃതി പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അവർ. ചെണ്ട എന്ന സിനിമക്കാണ് 50 വർഷം മുന്നെ സുമംഗല പാട്ട് എഴുതിയത്. പിന്നീട് കലാമണ്ഡലത്തിൻ്റെ ചരിത്രം എഴുതി. ശാസ്ത്രീയ കലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. സുമംഗലയുടെ സാഹിത്യജീവിതം ഇംഗ്ലീഷിൽ തയ്യാറാക്കുന്ന കോഴിക്കോട് സർവ്വകലാശ…
Social Plugin