വെടിക്കെട്ട് കലാകാരൻ മുണ്ടത്തിക്കോട് സതീഷ് ( 46 ) ൻ്റെ വിടവാങ്ങൽ കണ്ണീർക്കടലായി. കഴിഞ്ഞ ചൊവ്വാഴ്ച 3.20 നാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി മുണ്ടത്തിക്കോട് - കുട്ടുകുളത്തുള്ള പടക്ക നിർമ്മാണ ശാലയിൽ സജ്ജമാക്കിയ വെടിക്കെട്ട് സാമഗ്രികളാണ് ഉഗ്ര സ്ഫോടനത്തിൽ കത്തിച്ചാമ്പലായത്. സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ് ബേൺ ഐ സി യുവിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സതീഷിന്റെ മരണ വാർത്ത നാടും നാട്ടുകാരും അറിഞ്ഞത് .…
2026 ലെ വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക്. വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ രണ്ടാമത് വയലാർ രാമവർമ്മ സ്മാരക യുവകാവ്യ പുരസ്കാരം ആർ. ആതിരക്ക് സമർപ്പിക്കുവാൻ പുരസ്കാര നിർണ്ണയ സമിതി തീരുമാനിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ആർ. ആതിരയുടെ "മീനേ മീൻ മണമേ.."എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ന്യൂമാഹി സ്വദേശിയായ ആർ. ആതിര, പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം ഗവണ്മെൻ്റ് ഹൈസ്കൂൾ അദ്ധ്യാപികയാണ്. കവി മാധവൻ പുറച്ചേരി, ജോൺസൻ പോണല്ലൂർ, ഇ. എം. സതീശൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം…
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കരാറുകാരൻ സതീശൻ മുണ്ടത്തിക്കോട് വിടവാങ്ങി
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ 45 ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരിച്ച വെന്നൂര്‍ പറക്കുണ്ടില്‍ സുദര്ശനന് ( 54 ) ജന്മനാട് വിടയേകി. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ചൊവ്വാഴ്ച രാത്രി 10.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിലേര്‍പ്പെട്ട് വരികയായിരുന്നു സുദര്ശനന്. നെന്മാറ-വല്ലങ്ങി, കാവശേരി, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ വെടിക്കെട്ടുകളുടെ ഭാഗമായി. വെന്നൂര്‍ രാധാകൃഷ്ണന്റെ കീഴിലായിരുന്നു കൂടുതല്‍ കാലവും ജോലിയെടുത്തിരുന്നത്. ബുധനാഴ്ച പകല്‍ 11ന് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. മൂത്ത മകന് സുബിന്…
കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം 22, 23, 24 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാലായി നടത്തുന്ന ആഘോഷം . വെടിക്കെട്ട് അപകടത്തെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി പ്രതിഷ്ഠ ദിനമായ വെള്ളിയാഴ്ച നടത്തുമെന്ന്ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും. കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയൻ്റെ മകൻ സുവിൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. സുവിനെ കൂടാതെ 14 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി 12 മണിയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് സംസ്ക്കരിച്ചു. ഭാര്യ: അഞ്ജു, മകൻ: നിരഞ്ജൻ കൃഷ്ണ.
Social Plugin